Thursday, April 28, 2011

നിള


നിള തന്‍റെ മടിത്തട്ടില്‍ വളര്‍ത്തുന്ന സംരക്ഷിക്കുന്ന ഒരു സംസ്കാരമുണ്ട് .നാടന്‍ മിത്തുകളുടെയും  വിശ്വസചാരാനുഷ്ടനങ്ങളുടെയും           അകമ്പടിയില്‍ ജീവിക്കുന്ന കുറെ മനുഷ്യര്‍ക്ക്‌ അമ്മയാണ്.
നിളയുടെ ഈ  അവസ്ഥയെ ഒരു ഒറ്റപ്പെട്ട സംഭവമായി കാണരുത് .നമ്മുടെ മൂല്യങ്ങള്‍ക്കും പ്രകൃതിക്കും സര്‍വ്വോപരിയായി നമ്മുടെ  സംസ്കാരത്തിനും സംഭവിച്ച മൂല്ല്യച്ചുതിയുടെ ഭാഗമാണിതും .
ആദ്യ കാലങ്ങളില്‍ ഇത്തരം കാര്യങ്ങലെക്കുരിചോന്നും  വ്യകുലപ്പെടെതിരുന്ന നമുക്ക് ഇനി ചെയ്യാനുള്ളത് ഒന്ന് മാത്രം .
വരും തലമുറകളോട് നമുക്കിനി പറയാം ഇവിടെയൊരു പുഴയുണ്ടായിരുന്നു .ഒരു സംസ്കാരത്തെ സംരക്ഷിച്ചിരുന്ന  പുഴ ......

എം.ടി നിളയുടെ സ്വന്തം കഥാകാരന്‍ .ചരിത്രമുറങ്ങുന്ന നിളയുടെ നാട്ടുവഴികളിലൂടെ
ഒരു നാട്ടു പ്രമനിയെപ്പോലെ അദ്ദേഹം സഞ്ചരിച്ചു .ആ സഞ്ചാരം നിലയും വള്ളുവനാടന്‍ സംസ്കാരത്തെയും ലോകത്തിനു മുഴുവന്‍  പ്രിയപ്പെട്ടതാക്കി മാറ്റി .ഒടുവില്‍ നിളയുടെ  ദയനീയാവസ്ഥ കണ്ടു കണ്ണീര്‍ വാര്‍ത്ത‍ അദ്ദേഹം അദ്ദേഹത്തിന് ചെയ്യാനും പറയാനും കഴിയാവുന്നത് ചെയ്തു .ഇനി നിലയെക്കുരിചെഴുതില്ലെന്നു പ്രഖ്യാപിച്ചു .നമുക്കതിനും കഴിയില്ല..എങ്കിലും പ്രത്യാശിക്കാം നല്ലതിന് വേണ്ടി..

No comments:

Post a Comment